തിരുവനന്തപുരം: ജോലിവാഗ്ദാനം നൽകി കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശിയുടെ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി പൊലീസ്. പൊലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
ഈ മാസം 26 ന് ഡി.ജി.പിക്ക് ലഭിച്ച പരാതിയാണ് ഇന്നലെ ലഭിച്ചത്. ഇ.മെയിൽ വഴിയാണ് പരാതി കിട്ടിയത്. പരാതി ലഭിച്ച ഇന്നലെത്തന്നെ അഖിൽ മാത്യുവിന്റ മൊഴിയെടുത്തു. ഹരിദാസന്റെ മൊഴിയെടുക്കാൻ പൊലീസ് സംഘം ഇന്ന് മലപ്പുറത്തേക്ക് തിരിച്ചെന്നും കമ്മീഷണർ വ്യക്തമാക്കി അഖിൽ മാത്യുവിനെതിരായ ഹരിദാസന്റെ പരാതി ഡിജിപിക്ക് ഈ മാസം 23ന് കൈമാറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.
Be the first to comment