കേരളത്തിന്റെ ആവശ്യം കോടതി തള്ളി; കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട ഹർജി ഭരണഘടന ബഞ്ചിന്

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് പുതിയ നടപടിയോടെ തീരുമാനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരും. സുപ്രീം കോടതിയുടെ ഇടപെടലിൻ്റെ ഫലമായി കേരളത്തിന് ഗണ്യമായ തുക വായ്പയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ്, 10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് പറഞ്ഞുള്ള കേരളത്തിൻ്റെ അപേക്ഷ നിരസിച്ചത്. പ്രഥമ ദൃഷ്ട്യാ കേന്ദ്രത്തിൻ്റെ വാദങ്ങൾ ശരിയാണെന്ന നിരീക്ഷണവും ജസ്റ്റീസുമാരായ സൂര്യ കാന്തും, കെ വി വിശ്വനാഥനും പറഞ്ഞു.

രണ്ട് വിഷയങ്ങളായിരുന്നു കേരളം കോടതിയില്‍ ഉന്നയിച്ചിരുന്നത്. കേന്ദ്രത്തിന്റെ വായ്പാ പരിധി നിശ്ചയിക്കുന്നത് പുനപരിശോധിക്കണം. പതിനായിരം കോടി അടിയന്തരമായി കേരളത്തിന് അനുവദിക്കണം എന്നിവയായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ ഒരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാന്‍ കഴിയും എന്ന ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. പതിനായിരം കോടി കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്ന ഭരണഘടനയുടെ 293ാം അനുച്ഛേദം ആദ്യമായാണ് കോടതിയില്‍ ചോദ്യം ചെയ്യപെടുന്നത്. ആറ് ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നു. അതിനാല്‍ ഇത് ഭരണഘടനാ ബെഞ്ചിന് വിടുന്നു എന്നാണ് കോടതി സ്വീകരിച്ച നിലപാട്.

എന്നാല്‍ കേരളത്തിന് അടിയന്തരമായി 10,000 കോടി രൂപ കൂടി അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*