ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക് പാമോയിൽ കയറ്റുമതിക്ക് ഇന്തൊനീഷ്യ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച ശേഷം അവിടെ നിന്ന് ആദ്യമാണ് ഇന്ത്യയിലേക്കു ചരക്കെത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ എത്തുന്ന പാമോയിൽ ചില്ലറ വിൽപന ശാലകളിലെത്താൻ ജൂൺ 15 വരെ കാത്തിരിക്കണം.ഇന്തൊനീഷ്യ ഏപ്രിൽ 28ന് ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം പിൻവലിച്ചതു രണ്ടു ദിവസം മുൻപു മാത്രമാണ്. അവിടത്തെ ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണു നിരോധനം എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുന്നതിനു മുൻപ് അവിടത്തെ സംഭരണശാലകൾ നിറഞ്ഞതാണു നിരോധനം പിൻവലിക്കാൻ പ്രധാന കാരണം. കയറ്റുമതി വരുമാനത്തിലുണ്ടായ അതിഭീമമായ ഇടിവും നിരോധനം മതിയാക്കാൻ കാരണമാണ്. അതിനിടെ, രാജ്യാന്തര വിപണിയിൽ എല്ലാ ഇനം ഭക്ഷ്യ എണ്ണകളുടെയും വിലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറവുണ്ടായിട്ടുണ്ട്.
Be the first to comment