കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ന്യൂഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം തന്നെയാണ് റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് റിപ്പോർട്ടുകളിൽ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യയും മറ്റ് നാല് രാജ്യങ്ങളും പിന്തുടർന്നിട്ടുള്ളു. അതിനാലാണ് മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഈ രാജ്യങ്ങളെ നീക്കം ചെയ്തത്.
ഇന്ത്യയ്ക്കൊപ്പം ഇറ്റലി, മെക്സിക്കോ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തായ്വാൻ എന്നിവയാണ് നിലവിൽ കറൻസി മോണിറ്ററിംഗ് ലിസ്റ്റിന്റെ ഭാഗമായ ഏഴ് സമ്പദ്വ്യവസ്ഥകളെന്ന് ട്രഷറി വകുപ്പ് യുഎസ് കോൺഗ്രസിന് നൽകിയ ദ്വിവാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
Be the first to comment