
കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയു വിന്റെ ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ രംഗത്ത്. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമയുടെ ഭൂഷണി.
ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചനയുണ്ടെന്നും തൊഴിലാളികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ആട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രേമ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരാണ് ആശമാര്‍ക്ക് വേണ്ടി നിലപാട് എടുത്തത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു തുകയും വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും പി.പി പ്രേമ പറഞ്ഞു.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതിയായി രുന്നില്ല സിഐടിയുവിന്റെതെന്ന് പി.പി. പ്രേമ വ്യക്തമാക്കി. ഭരണകര്ത്താക്കള തെറി വിളിക്കുന്ന രീതിയില്‍ ആയിരുന്നില്ല അന്നത്തെ സമരം.
cഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നുവെന്നും സമരം നടത്തുന്ന ആശമാരെ പ്രേമ വിമര്‍ശിച്ചു. കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
Be the first to comment