പിവി സത്യനാഥൻ്റെ കൊലപാതകം; പ്രതി അഭിലാഷുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ്.  കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച സ്ഥലം  എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.  കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്തേക്ക് എത്തിച്ചത്.  മൊബൈൽ ഫോൺ കണ്ടെടുത്തു.

വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.  സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചു.  പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റപ്പോൾ സംരക്ഷിച്ചില്ല.  പകരം കുറ്റപ്പെടുത്തി.   ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്‍റെ മൊഴിയിലുണ്ട്.  റിമാന്‍ഡ് റിപ്പോർട്ടിൽ അഭിലാഷിന്‍റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*