ശതകോടീശ്വരന്മാരായ വ്യവസായികൾ നൽകിയ ഞെട്ടിക്കുന്ന അഞ്ച് വിലപിടിപ്പുള്ള ഉപഹാരങ്ങൾ

ശതകോടീശ്വരന്മാരായ വ്യവസായികൾ അവരുടെ ആഢ്യത്വം എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത് പ്രിയപ്പെട്ടവർക്ക് നൽകുന്ന ഉപഹാരങ്ങളിലാണ്. അത് നിത അംബാനി മരുമകൾ ഷൊക്ലാ മെഹ്തയ്ക്ക് നൽകിയ 451 കോടി രൂപവിലവരുന്ന ഡയമണ്ട് നെക്‌ലേസ്‌ മുതൽ ഇൻഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂർത്തി തന്റെ നാലുമാസം മാത്രം പ്രായമായ കൊച്ചുമകന്റെ പേരിൽ 250 കോടി രൂപയുടെ ആസ്തി എഴുതി വയ്ക്കുന്നത് വരെ വിചിത്രമാണ്. ഞെട്ടിക്കുന്ന അഞ്ച് വിലപിടിപ്പുള്ള ഉപഹാരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

നിത അംബാനി സമ്മാനിച്ച 451കോടി വിലയുള്ള നെക്‌ലേസ്

നിലവിൽ മുന്തിയ ഉപഹാരവുമായി രംഗത്തെത്തുന്നത് രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയുടെ ഭാര്യ നിത അംബാനി തന്നെയാണ്. തന്റെ മരുമകളായ ഷൊക്ലാ മെഹ്തയ്ക്കാണ് നിത അംബാനി 451 കോടി രൂപയുടെ നെക്‌ലേസ് സമ്മാനമായി നൽകിയിരിക്കുന്നത്.

91 ഡയമണ്ടുകൾ പതിപ്പിച്ച നെക്‌ലേസ് ആണിത്. 407.48 കാരറ്റുള്ള യെല്ലോ ഡയമണ്ടുകളും 229.52 കാരറ്റുള്ള വൈറ്റ് ഡയമണ്ടുകളും 18 കാരാറ്റുള്ള സ്വർണ്ണ ബ്രാഞ്ച്ലെറ്റുകളുമാണ് നെക്‌ലേസിൽ ഉപയോഗിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിന്റെ ആഢ്യത്വം കാണിക്കുന്ന ഉപഹാരമായി നിത അംബാനി സമ്മാനിച്ച ഈ നെക്‌ലേസ്.

നാലുമാസം പ്രായമായ കൊച്ചുമകന് 240 കോടിയുടെ ആസ്തി

ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തി തന്റെ നാലുമാസം മാത്രം പ്രായമായ കൊച്ചുമകന്റെ പേരിൽ 240 കോടി വരുന്ന ഇൻഫോസിസിന്റെ ഓഹരിയാണ് സമ്മാനമായി എഴുതിവച്ചത്. തന്റെ കൊച്ചുമകനായ ഏകഗർഹിനാണ് നാരായണ മൂർത്തി കമ്പനിയുടെ ഓഹരി എഴുതി വച്ചത്. കമ്പനിയുടെ 0.04 ശതമാനം ഓഹരിയാണ് ഇത്. തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിൽ പെടുന്നവരുടെ പോലും ഭാവി സുരക്ഷിതമാക്കുകയാണ് നാരായണ മൂർത്തിയുടെ ഈ സമ്മാനത്തിന്റെ ഉദ്ദേശം.

ശിവ് നടാറിന്റെ മകൾ റോഷ്‌നി നാടാർ മൽഹോത്രയ്ക്ക് 115 കോടിയുടെ വീട്

മക്കളോടുള്ള സ്നേഹപ്രകടനങ്ങളുടെ ഭാഗമായി എച്ച്സിഎല്ലിന്റെ മുൻചെയർമാൻ ശിവ് നാടാർ മകൾ റോഷ്‌നി നാടാർ മൽഹോത്രയ്ക്ക് 115 കോടിരൂപയുടെ കൊട്ടാരസമാനമായ വീട് സമ്മാനിച്ചു. ഡൽഹിയിൽ ഫ്രണ്ട്‌സ് കോളനിയിലാണ് ഈ വീട്.

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ഒരു സമയത്ത് ഈ വീട് ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ക്രയവിക്രയമായാണ് കണക്കാക്കപ്പെട്ടത്.

അഡാർ പൂനാവാല സമ്മാനിച്ച കോടികൾ വിലവരുന്ന ആഡംബരക്കാറായ ബാറ്റ് മൊബൈൽ

അഡാർ പൂനാവാലയുടെ ഗാരേജിൽ ഒരുപാട് ആഡംബര കാറുകളുണ്ട്. റോൾസ് റോയ്സും, മെർസിഡസും, ഫെറാറിയും, ലംബോർഗിനിയും അതിൽ ഉൾപ്പെടും. എന്നാൽ തന്റെ മകനായ സിറിസ് ജൂനിയറിന് നൽകിയ ബാറ്റ് മൊബൈൽ ഇതിൽ നിന്നല്ലാം വ്യത്യസ്തമാണ്. മെഴ്‌സിഡസ് ബെൻസിന്റെ എസ് ക്ലാസ്സ് ആറ് മാസമെടുത്ത് മോഡിഫൈ ചെയ്താണ് ബാറ്റ് മൊബൈൽ ആക്കി മാറ്റിയത്.

ഇഷ അംബാനിയുടെയും ആനന്ദ് പിറമലിന്റെയും 450 കോടി വിലവരുന്ന വീട്

ആനന്ദ് പിറമലിന്റെ അച്ഛൻ അജയ് പിറമൽ തന്റെ മകനും മരുമകൾ ഇഷ അംബാനിക്കും സമ്മാനിച്ചത് 450 കോടി രൂപയുടെ വീടാണ്. 2012ലാണ് കടലിലേക്ക് മുഖമുള്ള ഈ ബംഗ്ലാവ് അജയ് പിറമൽ വാങ്ങുന്നത്. നേരത്തെ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്. ഡയമണ്ട് ആകൃതിയിലുള്ള ഈ വീട്ടിലാണ് ആനന്ദും ഇഷയും ഇപ്പോൾ താമസിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*