‘ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും’; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടങ്ങളിലേക്കു കടക്കവെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വീണ്ടും വിദ്വേഷപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികമേഖലയിൽ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് മോദിയുടെ പുതിയ പരാമർശം. ആരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരണം, തുടരണ്ട എന്നത് തീരുമാനിക്കുന്നതും ഈ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്നും മധ്യപ്രദേശിലെ ധറില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

”1947നു ശേഷം രാജ്യത്തെ എന്തിനാണ് മൂന്നായി വിഭജിച്ചതെന്ന് കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതേസമയം തന്നെ രാജ്യം മുഴുവന്‍ പാകിസ്താനായി മാറുകയും ഇന്ത്യ ഇല്ലാതാകുകയും ചെയ്തേനെ. താന്‍ ജീവിച്ചിരിക്കുന്നോളം കാലം വ്യാജ മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വത്വം ഇല്ലാതാക്കാന്‍ അനുവദിക്കില്ല,” പ്രധാനമന്ത്രി പറഞ്ഞു.

ഇതിനുപിന്നാലെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിലും കോണ്‍ഗ്രസിനെ മോദി കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസിനെ പാകിസ്താന്‍ അനുകൂലികളെന്നു വിശേഷിപ്പിച്ച മോദി, ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ പ്രതാപം അവസാനിക്കുമ്പോള്‍ വിഷമിക്കുന്നത് പാകിസ്താനാണെന്നും കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകുന്ന തരത്തില്‍ 2014-ന് മുമ്പുണ്ടായിരുന്ന പോലത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*