നടി അപർണ നായരുടെ മരണം; ഭർത്താവിന്റെ അമിത മദ്യപാനം കാരണമെന്ന് എഫ്ഐആർ

സിനിമ സീരിയൽ നടി അപർണ നായർ ജീവനൊടുക്കാൻ കാരണം ഭർത്താവുമായുള്ള പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിന്റെ അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ് ഐആറിൽ പറയുന്നത്. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അവ​ഗണനയും കാരണമായതായി എഫ്ഐആറിൽ പറയുന്നു.

ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി അപർണ രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്‍റെയും രണ്ടാം വിവാഹമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പലവട്ടമായി ജീവനൊടുക്കുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറ‌ഞ്ഞ ശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.

കുടുബത്തോടൊപ്പമുള്ള വ്ലോ​ഗുകളിൽ സജീവമായിരുന്ന നടി അവസാനം പങ്കുവെച്ചത് തന്റെ വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*