സിദ്ധാർത്ഥൻ്റെ മരണം; ഒളിവിലുള്ള നാല് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ എസിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള നാല് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്.  സൗദ് റിസാൽ, കാശിനാഥൻ ആർ എസ്, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കെതിരെയാണ് വയനാട് ജില്ലാ പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. ആകെ 18 പ്രതികളുള്ള കേസിൽ ഏഴുപേർ ഒളിവിലാണ്.

ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.  ബെൽറ്റും കേബിൾ വെയറുകളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിൻ്റെ മുറിവുകൾ സിദ്ധാർത്ഥൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*