ചികിത്സപ്പിഴവില്‍ രോഗി മരിച്ചാൽ ഡോക്ടർമാർ ഇനി കുറ്റവാളികളല്ല; ഭാരതീയ ന്യായ സംഹിത ബില്ലില്‍ ഭേദഗതി

പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മെഡിക്കൽ അശ്രദ്ധയ്ക്ക് ഡോക്ടർമാർ ഇനി ക്രിമിനൽ നടപടികൾ നേരിടേണ്ടി വരില്ല. ഇതോടെ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ഉണ്ടാകുന്ന ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നാണ് ഡോക്ടർമാര്‍ ഒഴിവാകുക. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ മൂന്ന് നിർണായക ക്രിമിനൽ നിയമ ബില്ലുകളിൽ ഒന്നായിരുന്നു ഈ ബിൽ.

നിലവില്‍ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാല്‍ ഡോക്ടര്‍ കൊലക്കുറ്റത്തിന് നിയമ നടപടി നേരിടണം. ഭാരതീയ ന്യായ സംഹിത ഉള്‍പ്പെടെയുള്ള ബില്ലുകളില്‍ ഭേദഗതി വരുത്തിയാണ് ഈ ഉപാധി നീക്കം ചെയ്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ക്രിമിനൽ കുറ്റം ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബിഎൻഎസിൽ രോഗി മരിച്ചാലുള്ള ക്രിമിനൽ നടപടികളിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ വർഷം, ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പൊതുജനങ്ങളുടെ പ്രതികരണത്തിനായി കരട് ബിൽ കഴിഞ്ഞ മാസം പുറത്തിറക്കിയപ്പോൾ അസോസിയേഷൻ സർക്കാരിന് നിർദ്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*