റഷ്യ-യുക്രൈൻ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ യുക്രൈന് പിന്തുണ അറിയിക്കാന്‍ കീവിലെത്തി. ചെക് റിപ്പബ്ളിക്, സ്ലോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ തലവന്‍മാരാണ് കീവിലെത്തിയ ശേഷം യുക്രൈൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ചർച്ച നടത്തിയത്. ‘ നിങ്ങള്‍ക്കൊപ്പമാണ് യൂറോപ്പ് ‘ എന്നായിരുന്നു യൂറോപ്യന്‍ നേതാക്കള്‍ യുക്രൈന് നല്‍കിയ വാക്ക്. യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രൈൻ യുദ്ധം ജയിക്കുമെന്ന് സെലെന്‍സ്‌കി അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍പ്പിട സമുച്ചയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ കീവിലെത്തുന്നത്. പോളിഷ് പ്രധാനമന്ത്രി മറ്റെയൂസ് മൊറാവിക്കി, ഉപപ്രധാനമന്ത്രി ജറോസ്ലാവ് കാസിന്‍സ്‌കി, ചെക്ക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവരാണ് കീവിലെത്തി സെലൻസ്കിക്ക് പിന്തുണ അറിയിച്ചത്.
Be the first to comment