വ്യാജവാർത്താ കേസ്: ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

വ്യാജവാർത്തയുണ്ടാക്കി അധിക്ഷേപിച്ചുവെന്ന കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.  പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യ ഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ വാദിക്കുന്നു. 

നേരത്തെ, കീഴ്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 

Be the first to comment

Leave a Reply

Your email address will not be published.


*