ട്രാക്ടർ റാലിയുമായി കര്‍ഷകര്‍; ഗതാഗതക്കുരുക്കിൽ ഡൽഹി യുപി അതിർത്തി

കർഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡൽഹി നോയിഡ അതിർത്തിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി വലിയ ഗതാഗത തടസങ്ങൾക്കു കാരണമായി. യമുന എക്സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടർ റാലി. അത് മഹാമായ ഫ്ലൈ ഓവറിൽ എത്തിയതോടെ ആളുകൾ ട്രാക്ടറിൽ നിന്ന് പുറത്തിറങ്ങി കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു. ഇത് വലിയ ഗതാഗത കുരുക്കിനു കാരണമായി.

ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ആണ് റാലിക്ക് നേതൃത്വം നൽകിയത്.  യുപിയിലെ രബുപുരയ്ക്കടുത്ത് മെഹന്ദിപ്പൂരിൽ നിന്ന് ഫലൈദവരെ യമുന എക്സ്പ്രസ് വേ വഴിയായിരുന്നു റാലി.  പരിപാടിയുടെ സുരക്ഷയ്ക്കുവേണ്ടി റാലി കടന്നുപോകുന്ന സഥലങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, ഡൽഹി നോയിഡ അതിർത്തിയിൽ കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല. ട്രാക്ടർ റാലി നടക്കുന്നതിനാൽ ഡൽഹി യുപി ബോർഡറിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു.

ട്രാക്ടർ മാർച്ച് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ ഡൽഹിയുടെ പല ഭാഗങ്ങളിലായി, ട്രാക്ടറുകളും മിനി വാനുകളുമായി ഫെബ്രുവരി 13 മുതൽ കർഷകർ തങ്ങുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് കാരണമാണ്.  ഭാരതീയ കിസാൻ യൂണിയൻ ഏകത ഉഗ്രഹാൻ ബത്തിണ്ടയിൽ ഇന്നലെ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ രൂപം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. നാല് വട്ടം കർഷകർ കേന്ദ്രമന്ത്രിമാരുടെ സംഘവുമായി ചർച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ കർഷകർ ആവശ്യപ്പെട്ടത്, താങ്ങുവില ഉറപ്പാക്കുന്നതിന് യമനിർമ്മാണം നടത്തണം എന്നായിരുന്നു. എന്നാൽ സർക്കാരിൽ നിന്നും അനുഭാവപൂർണമായ പ്രതികരണമല്ല ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*