ചീപ്പുങ്കൽ കരീമഠത്തിലുണ്ടായ ബോട്ടപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

കോട്ടയം: അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ ഡി ഒ യെ ചുമതലപ്പെടുത്തി.

ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനിയുടെ മരണത്തിനിടയായ അപകടമുണ്ടായത്. അപകടത്തിൽ കരീമഠം വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വര (13) ആണ് മരിച്ചത്. വെച്ചൂർ സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു അനശ്വര. രാവിലെ സ്കൂളിലേയ്ക്കു പോകുന്നതിനായി ചെറുവള്ളത്തിൽ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*