സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നു. അതേസമയം പെൻഷൻ നൽകാൻ സർക്കാരിന് കാശില്ലെന്നും ഗവർണർ വിമർശിച്ചു.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാർ ഗവർണറെ കാര്യങ്ങൾ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സർക്കാർ ലംഘിക്കുകയാണ്. സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. ധനബില്ലാണ് അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത് അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഗവർണർ സ്വാഗതം ചെയ്തു. ഭരണഘടനാപരമായി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചാൽ താൻ മറുപടി പറയും. തന്റെ ഉത്തരവാദിത്വക്കുറിച്ച് മറുപടി നൽകും. ഗവർണറും നിയമസഭയുടെ ഭാഗമാണ്. സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*