ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണിത്.
ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴി ഇ-രൂപ ഇടപാട് നടത്താനാകും. ഇ-രൂപയിലൂടെയുള്ള ഇടപാടുകള്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും (P2P) വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കും (P2M) ആയിരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വ്യാപാരിയുടെ സമീപം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ വഴി ഇത് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ബാങ്ക് നോട്ടുകള്‍ പോലെ ഡിജിറ്റല്‍ രൂപയും സംഭരിക്കാന്‍ കഴിയും.
ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാലറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല.
ഈ പൈലറ്റ് ലോഞ്ചിനായി എട്ട് ബാങ്കുകളെയാണ് ആര്‍ബിഐ തിരഞ്ഞെടുത്തത്. നാല് നഗരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഈ പൈലറ്റില്‍ ഉള്‍പ്പെടുത്തും. നിങ്ങളുടെ അക്കൗണ്ടുകള്‍ ഈ ബാങ്കുകളിലാണെങ്കില്‍, നിങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനും കഴിയും. മുംബൈ, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
Be the first to comment