കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് ഉണ്ടാകുന്ന കാലതാമസം വഞ്ചനാപരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജെ.ബി. കോശി കമ്മീഷന് മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതല്‍ കണ്ടുവരുന്നത്.
പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ സമാശ്വാസമെന്നോണം ചില പ്രസ്താവനകള്‍ അധികാരികള്‍ നടത്തുന്നു എന്നതിനപ്പുറം ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കെസിബിസി ജാഗ്രത കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ട് ഏഴു മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കമ്മിറ്റിയുടെ പഠനം പുരോഗമിക്കുകയാണെന്ന അവകാശവാദമാണ്, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ സബ്മിഷന് മറുപടിയായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി അബ്ദുറഹിമാന് ഒക്ടോബര്‍ ഒമ്പതിനും നിയമസഭയില്‍ ഉന്നയിച്ചത്. അത്യന്തം ഗുരുതരമായ അലംഭാവം തുടര്‍ച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികള്‍ ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ഉള്‍പ്പെടെ ചെയ്തുവരുന്നത്.
കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായ രൂപത്തില്‍ പുറത്തുവിടണമെന്ന ആവശ്യം ആരംഭം മുതല്‍ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അതിനും തയാറായിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നിലപാടുകള്‍ സ്വീകരിക്കുകയും അടിയന്തിരമായ നടപടികള്‍ക്ക് തയാറാവുകയും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും വേണമെന്ന് ഫാ. മൈക്കിള്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.
സില്‍വർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റാണെന്ന് പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്.4033 ഹെക്ടർ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ രൂക്ഷമായി ബാധിക്കും. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പാതയുടെ 55% പ്രദേശത്തും അതിര് കെട്ടുന്നത് പ്രതികൂലമായി ബാധിക്കും. വെള്ളപ്പൊക്ക […]
ഡോ. വന്ദനാദാസ് കൊലപാതകത്തിൽ പൊലീസിനും ഡോക്ടർമാർക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന് മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സന്ദീപിൻ്റെ […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 […]
Be the first to comment