രാവിലെ 9.30-നാണ് കോട്ടയം മറിയപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ നിർമാണത്തിനിടെയാണ് മഞ്ഞിടിഞ്ഞു വീണത്. അപകട സമയത് ജോലിയിൽ ഉണ്ടായിരുന്നത് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൽ അടക്കം നാലു പേരാണ്. മണ്ണിടിയുന്നത് കണ്ട് മൂന്നു പേരും ഓടി മാറിയെങ്കിലും സുശാന്ത് മാത്രം മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കൂടുതൽ മണ്ണിടിഞ്ഞു വീണു.
നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേന എത്തി. മഴയിൽ കുതിർന്ന മണ്ണായതിനാൽ അപായ സാദ്ധ്യതകൾ ഏറെയായിരുന്നു. അതിനാൽ സുശാന്തിൻ്റെ തലയ്ക്ക് മുകളിൽ പലകകൾ തീർത്ത സുരക്ഷയ്ക്ക് തട്ടൊരുക്കി. അവശനായ സുശാന്തിന് കൃത്രിമ ഓക്സിജനും ഗ്ലൂകോസും നൽകി.
മണ്ണ് നീക്കി യന്ത്രം ഉപയോഗിച്ച് അഗ്നിരക്ഷാസേന സുശാന്തിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തു ചുറ്റുമുള്ള മണ്ണ് മാറ്റി. ആശങ്ക നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ സുശാന്തിനെ ഒരു വിധം മണ്ണിൽ നിന്നും പുറത്തേക്ക് എടുത്തെങ്കിലും വലതുകാൽ മണ്ണിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഒടുവിൽ ഈ മണ്ണ് കൂടി മാറ്റിയതോടെയാണ് സുശാന്തിനെ പുറത്തേക്ക് എടുക്കാൻ സാധിച്ചത്. പുറത്തേക്കെടുത്ത ഉടൻ തന്നെ ആംബുലൻസിൽ പ്രാഥമിക ശ്രുശൂഷ നൽകി സുശാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സുശാന്തിന് കാലിന് പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Be the first to comment