കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. 20 വര്‍ഷം പരോള്‍ ഉള്‍പ്പടെ ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാറിന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ചാണ് ശിക്ഷാ ഇളവ് നൽകിയത്. വധശിക്ഷയ്ക്ക് പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ.

പാറമ്പുഴയിൽ ഡ്രൈ ക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. 2015 മേയ് 16ന് ആയിരുന്നു സംഭവം. ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്ര കുമാർ മോഷണത്തിന് വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. മൂവരെയും വീടിനോടു ചേർന്നുള്ള ഡ്രൈ ക്ലീനിങ് സ്‌ഥാപനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

മദ്യലഹരിയിൽ ഡ്രൈ ക്ലീനിങ് സെന്ററിനുള്ളിൽ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അലക്കാൻ ഏൽപ്പിച്ചിരുന്ന വസ്‌ത്രങ്ങൾ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയിൽനിന്നു പ്രവീണിന്റെ മൊബൈൽ ഫോണിൽ വിളിയെത്തി. ഇതിനു മറുപടി പറയാനെന്ന പേരിൽ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂർവം ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി കൊലപെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതം ഏൽപിക്കുകയും ചെയ്‌തു.

Be the first to comment

Leave a Reply

Your email address will not be published.


*