കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്യു. 20 ലക്ഷത്തി അൻപത്തയ്യായിരം രൂപ സർവ്വകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാനും സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു. വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവ്വകലാശാല ഫണ്ടിൽ നിന്നും 42,396 രൂപ വിനിയോഗിച്ചെന്നും കെഎസ്യു ആരോപിക്കുന്നു. ഇതുസംബന്ധിച്ച വിവരാവകാശ രേഖകളും കെഎസ്യു പുറത്തുവിട്ടു. പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വിസി ചെലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
Related Articles
കണ്ണൂർ സർവകലാശാല തൂത്തുവാരി എസ്എഫ്ഐ; യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം
കണ്ണൂർ സർവകലാശാല യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്.എസ് എഫ് ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പോലീ സ് […]
കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവർണർ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്തു. സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവർണർ […]
‘ഞാനല്ലല്ലൊ എന്നെ പുനർനിയമിച്ചത്, നാളെ ജാമിയയില്‍ ജോയിന്‍ ചെയ്യും’; റിവ്യൂഹര്‍ജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്
കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധന ഹർജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്. “സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. നാളെ ഞാന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കും. ഏഴ് വർഷം സ്ഥാനത്തു തുടർന്നു. പല കാര്യങ്ങളും […]
Be the first to comment