മണിപ്പൂർ കലാപത്തിൻ്റെ ഒരുവർഷം തികയുന്ന മെയ് മൂന്നിന് വ്യത്യസ്ത രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കുക്കി-സോ, മെയ്തി വിഭാഗങ്ങൾ

മണിപ്പൂർ കലാപത്തിൻ്റെ ഒരുവർഷം തികയുന്ന മെയ് മൂന്നിന് വ്യത്യസ്ത രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കുക്കി-സോ, മെയ്തി വിഭാഗങ്ങൾ. മരിച്ചുപോയവരുടെ സ്മരണാർഥവും ഉണർവിൻ്റെയും ദിനമെന്ന നിലയിലാണ് കുക്കി-സൊ വിഭാഗങ്ങൾ മെയ് മൂന്ന് ആഘോഷിക്കുക. എന്നാൽ “നാർക്കോ-ഭീകരരുടെ പിന്തുണയുള്ള അനധികൃത കുടിയേറ്റക്കാർ അവരുടെ ആക്രമണം ആരംഭിച്ച ദിവസം” എന്ന തരത്തിലാണ് തങ്ങൾ ആചരിക്കുകയെന്നാണ് മെയ്തി സംഘടനകളുടെ നിലപാട്.

മെയ്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച മണിപ്പൂർ കോടതി ഉത്തരവിനെത്തുടർന്ന് 2023 മെയ് മൂന്നിന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത് ഒരു വർഷം നീണ്ട സംഘർഷത്തിൽ ഇതുവരെ 220ലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഭവനരഹിതരാക്കപ്പെട്ടത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചിടാൻ കുക്കി ആദിവാസി സംഘടനയായ ചുരാചന്ദ്പൂരിലെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം  ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവിൻ്റെ അടയാളമായി അനുസ്മരണത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും അടയാളമായി എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്താനും അഭ്യർത്ഥിച്ചു. “നമ്മുടെ മുന്നോട്ടുള്ള യാത്രയെ പ്രതിഫലിപ്പിക്കാനും ഐക്യം പുനഃസ്ഥാപിക്കാനും കുക്കി-സോ ജനതയുടെ ശോഭനമായ ഭാവി ശക്തിപ്പെടുത്താനും നമ്മുക്ക് ഒത്തുചേരാം.” ഐടിഎൽഎഫ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ചുരാചന്ദ്പുർ ജില്ലാ കമ്മീഷണറുടെ ഓഫീസിന് സമീപമുള്ള “സ്മരണാ മതിലിൽ” അനുസ്മരണ പരിപാടിയും ഐടിഎൽഎഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, ഇംഫാൽ ഈസ്റ്റിലെ ഷുമാംഗ് ലീല സാങ്‌ലെനിൽ മെയ്തി ഗ്രൂപ്പുകളും പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞ വർഷം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാണാതായ 35-ലധികം മെയ്തി ആളുകളെ കണ്ടെത്താൻ ഈ പരിപാടിയിൽ അഭ്യർഥിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*