ഭൂമി വിവാദം; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് വത്തിക്കാനിലെ പരമോന്നത കോടതി

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. കര്‍ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സഭാ കോടതി കണ്ടെത്തി. ഭുമി ഇടപാട് വഴി ഉണ്ടായ നഷ്ടം നികത്താന്‍ സഭയുടെ മറ്റ് ഭുമി വില്‍ക്കുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കി.

കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭുമി വിറ്റ് നഷ്ടം നികത്താനാണ് വത്തിക്കാന്‍ അനുമതി നല്‍കിയത്. സഭയുടെ മറ്റ് ഭുമി വിറ്റ് നഷ്ടം നികത്താന്‍ ഒടുവില്‍ ചേര്‍ന്ന സഭാ സിനഡ് തീരുമാനം എടുത്തിരുന്നു. സിനഡിന്റെ തീരുമാനം വത്തിക്കാന്‍ പരമോന്നത കോടതി അംഗീകരിച്ചു.

വത്തിക്കാന്‍ സ്ഥാനപതി അതിരൂപത അഡ്മിനിസ്‌ടേറ്റര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഈ വിഷയത്തില്‍ ആരും വ്യാജ പ്രചരണം നടത്തരുതെന്നും കത്തിലുണ്ട്. അത്തരക്കാര്‍ക്കെതിരെ കാനോനിക നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ഒപ്പമുള്ളവരും സ്വീകരിച്ച നിലപാടിനെ പിന്തുണക്കുകയാണ് ഇതോടെ വത്തിക്കാനിലെ പരമോന്നത നേതൃത്വവും.

Be the first to comment

Leave a Reply

Your email address will not be published.


*