തിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്

കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ഹരിത വിവാദം പാര്‍ട്ടിക്ക് വലിയ പരിക്കുണ്ടാക്കിയെന്നും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ തലയിലിരിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കണമെന്നും നൂര്‍ബിദ റഷീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ചവരാണ് ഹരിത നേതാക്കള്‍. പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിനും ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഫെമിനിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും മുസ്ലിം പെണ്‍കുട്ടികള്‍ ഇനി വരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*