ഒമ്പതാമത്തെ ദിവസവും ഓഹരി വില ഇടിഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ വിപണി മൂല്യം 4.61 ലക്ഷം കോടിയായി കുറഞ്ഞു.വ്യാഴാഴ്ച മാത്രം ഓഹരി വിലയിൽ രണ്ടു ശതമാനം തകർച്ചയുണ്ടായി. ഇതോടെ 723 നിലവാരത്തിലേയ്ക്കെത്തി. ഇഷ്യു വിലയായ 949 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപകരുടെ നാലിലൊന്ന് സമ്പത്ത് ഇല്ലാതായി. അതായത് ചുരുങ്ങിയ കാലയളവുകൊണ്ട് 1.40 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് അപ്രത്യക്ഷമായത്.ബ്രാൻഡ് മൂല്യം, ഏജന്റുമാരുടെ ശൃംഖല, സമാന ബിസിനസ് നടത്തുന്ന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രവർത്തനഫലം, വിപണി വിഹിതം ഇതൊക്കെയുണ്ടായിട്ടും എൽഐസിയുടെ ഓഹരിയ്ക്ക് മുന്നേറാനാകുന്നില്ല. വ്യക്തിഗത പോളിസികളിൽ 76 ശതമാനവും ഗ്രൂപ്പ് പോളിസികളിൽ 89ശതമാനവുമാണ് കമ്പനിയുടെ വിഹിതം.
Be the first to comment