
ന്യൂഡൽഹി: ഡൽഹിയിലെ അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിപിഎൻ ഉപയോഗിച്ചാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമെന്നാണ് നിഗമനം. പൊതു സമൂഹം പരിഭ്രാന്തരാകേണ്ടെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.
Be the first to comment