
മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.
മാസപ്പടിക്കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ തുടർന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ഇ ഡി നീക്കങ്ങൾക്ക് വേഗം കുറഞ്ഞു. പക്ഷേ അടുത്തിടെ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഇഡി തങ്ങളുടെ കേസും പൊടി തട്ടിയെടുത്തു. കുറ്റപത്രം പരിശോധിച്ച ശേഷം പ്രതിപ്പട്ടികയിലുള്ള ആളുകളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടക്കും. ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐ ആർ എസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്. അടുത്ത ആഴ്ചയോടെ വീണ, ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും.
Be the first to comment