ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചു; അമ്പയറായ യുവാവിനെ കുത്തിക്കൊന്നു

കട്ടക്ക്: ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചതിന് അമ്പയറായ യുവാവിനെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് മരിച്ചത്. തെറ്റായ ‘നോ ബോള്‍’ വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹിഷിലന്ദ സ്വദേശി ലക്കി റൗട്ട് (22) ആണ് മരിച്ചത്. സ്മൃതി രഞ്ജൻ റാവത്ത് എന്നയാളുടെ കുത്തേറ്റാണ് യുവാവ് മരിച്ചത്.

കളി നടന്ന പാടത്ത് വച്ച് മൂർച്ചയുള്ള കത്തി കൊണ്ടുള്ള കുത്തേറ്റാണ് ലക്കി റൗട്ട് മരിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു. തുടർന്ന് കളിക്കെത്തിയവരടക്കമുള്ളവർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കുത്തേറ്റയുടൻ ലക്കി റാവത്തിനെ സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. നൂറുകണക്കിന് കാണികളാണ് ക്രിക്കറ്റ് മത്സരം കാണാനായി മഹിശാലന്ദയില്‍ എത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ പടര്‍ന്നു. മുന്‍കരുതലിന്റെ ഭാഗമായി ഗ്രാമത്തില്‍ സുരക്ഷാ സേനയെ വിന്യസിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*