വിദേശ തൊഴിലാളികളുടെ നിയമനം; ഒമാൻ റിക്രൂട്ട്‌മെന്റ് ഫീസ് കുറച്ചു

ഒമാൻ : സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളെ  നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട റിക്രൂട്ട്‌മെന്റ് ഫീസിൽ ഒമാൻ  അധികൃതർ കുറവ് വരുത്തി. കോവിഡ്-19  മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ  പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മഹാമാരിയുടെ സമയത്ത് ഏകദേശം 300,000 ത്തോളം വിദേശ തൊഴിലാളികളാണ് ഒമാൻ വിട്ടു പോയത്. സ്വകാര്യ മേഖലയിലുള്ള കമ്പനികൾ ബിസിനസ്സ് നിലനിർത്താൻ കഴിയാതെ പ്രതിസന്ധിയിലായതും ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി കമ്പനികളിൽ പലതും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതുമാണ് കാരണം. മഹാമാരി കാലത്ത്, വിദേശ തൊഴിലാളികൾക്ക് പകരം ഒമാനി ഉദ്യോ​ഗാർത്ഥികളെ നിയമിക്കാൻ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചിരുന്നു. കമ്പനികൾക്ക് വീണ്ടും വിദേശ ജീവനക്കാരെ നിയമിക്കുന്നത് എളുപ്പമാക്കുന്നതിന്, ജൂൺ മുതൽ റിക്രൂട്ട്‌മെന്റ് ഫീസിൽ ഗണ്യമായ കുറവ് വരുത്തുകയാണെന്ന് കഴിഞ്ഞ മാസം മന്ത്രാലയം അറിയിച്ചിരുന്നു. ഇത്, ജോലിയെ ആശ്രയിച്ച് ഓരോ തൊഴിലാളിയുടെയും കാര്യത്തിൽ, 4,000 റിയാലിൽ (10,390 ഡോളർ) നിന്നും 121 റിയാൽ വരെ കുറവ് വന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*