എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.
രാവിലെ 7.30 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര 25 കിലോമീറ്ററുകൾ താണ്ടിയത് ആറ് മണിക്കൂറുകൾ കൊണ്ടാണ്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി വാഹനം എംസി റോഡ് വഴിയാണ് കടന്നുപോകുന്നത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ കുടുംബാംഗങ്ങൾക്കൊപ്പം രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് അടക്കമുളള നേതാക്കളും അനുഗമിക്കുന്നുണ്ട്.
നിലവിൽ വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ട് ആലംതറ ഗോകുലം മെഡിക്കൽ കോളേജിന് സമീപത്തെത്തി.
Be the first to comment