വീണ്ടും കരുത്ത് കാണിച്ച് പേസര്‍മാര്‍; അമേരിക്കയെയും വീഴ്ത്തി ഇന്ത്യ സൂപ്പർ എയ്റ്റില്‍

ന്യൂയോർക്ക്: ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം സൂപ്പർ എയ്റ്റിലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ.

മോശമായിരുന്നു യുഎസിന്റെ തുടക്കം. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നേടി അര്‍ഷ്ദീപ് സിംഗ് യുഎസിനെ പ്രതിരോധത്തിലാക്കി. ഷയാന്‍ ജഹാഗീര്‍ (0), ആന്‍ഡ്രീസ് ഗൗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവറില്‍ അര്‍ഷ്ദീപ് നേടിയത്. നാലാമനായി എത്തിയ ആരോണ്‍ ജോണ്‍സിനെ (11) ഹാര്‍ദിക് പാണ്ഡ്യയും മടക്കി. ചെറുത്ത് നിന്ന് സ്റ്റീവന്‍ ടെയ്‌ലറെ (24) അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കിയതോടെ യുഎസ് നാലിന് 56 എന്ന നിലയിലായി. പിന്നീട് നിതീഷ് – കോറി ആന്‍ഡേഴ്‌സണ്‍ (14) സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു. 

ഇരുവരും മടങ്ങിയത് അല്‍പം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹര്‍മീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം.  ഷാഡ്‌ലി വാന്‍ ഷാക്‌വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിംഗ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*