ഏറ്റുമാനൂർ: അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിറ്റ ഹോൾസെയിൽ വ്യാപാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ. അമ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ച പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഹോൾസെയിൽ വ്യാപാരിക്കാണ് ഒരു ലക്ഷം രൂപയുടെ പിഴ ഒടുക്കേണ്ടി വന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്ന ഉണക്കമീൻ വ്യാപാരിക്ക് പതിനായിരം രൂപ പിഴ ചുമത്തി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. സർക്കാർ നിർദേശ പ്രകാരം അനുവദനീയമായ ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ മാത്രമേ ഇനി മുതൽ വിൽപന നടത്താൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.
Be the first to comment