
മലപ്പുറം: താനൂരിലെ പ്ലസ് ടു വിദ‍്യാർഥികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റഹിം മുംബൈയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ചോദ‍്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ റഹിമിന് പങ്കുണ്ടെന്ന് വ‍്യക്തമായാൽ പോലീസ് അറസ്റ്റ് ചെയ്യും.
പെൺകുട്ടികളെ ശനിയാഴ്ച ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പോലീസ് നൽകും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിലെ ലോണാവാല സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു.മുംബൈ ചെന്നൈ എഗ്മേർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചത്.
Be the first to comment