രസ്‌ന സ്ഥാപകന്‍ അരീസ് ഖമ്പട്ട അന്തരിച്ചു

ജനപ്രിയ പാനീയമായ രസ്നയുടെ സ്ഥാപക ചെയര്‍മാന്‍ അരീസ് പിറോജ്ഷോ ഖംബട്ട അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 19ന് അഹമ്മദാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. 85 വയസ്സായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ചെയര്‍മാനായ മകന്‍ പിറൂസ് ഖംബട്ടയ്ക്ക് ബിസിനസ് ചുമതലകള്‍ അദ്ദേഹം കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യവസായത്തിനും ബിസിനസ്സിനും സാമൂഹിക വികസനത്തിനും സാമൂഹിക സേവനത്തിലൂടെ അരീസ് ഖംബട്ട വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് രസ്‌ന ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 
 
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ഒരു ചെറിയ ബിസിനസ്സ് സംരംഭമാണ് ഇന്ന് 60-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയായി മാറിയത്. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ശീതളപാനീയ ഉല്‍പന്നങ്ങള്‍ക്ക് പകരമായി 1970-കളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ശീതളപാനീയമെന്ന നിലയിലാണ് അദ്ദേഹം രസ്‌ന നിര്‍മ്മിച്ചത്. നിലവില്‍ രാജ്യത്തെ 1.8 ദശലക്ഷം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ രസ്‌ന വില്‍ക്കുന്നു.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജെന്റില്‍ ഡ്രിങ്ക് ഫോക്കസ് പ്രൊഡ്യൂസറാണ് രസ്ന. 1980ളിലും 90കളിലും ബ്രാന്‍ഡിന്റെ ‘ഐ ലവ് യു രസ്‌ന’ കാമ്പെയ്ന്‍ ഇപ്പോഴും ആളുകളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. 5 രൂപയുടെ ഒരു പായ്ക്ക് രസ്‌ന ഉപയോഗിച്ച് 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം. ഒരു ഗ്ലാസിന് 15 പൈസ മാത്രമാണ് ചിലവ് വരുന്നത്. രസ്നയ്ക്ക് രാജ്യത്ത് ആകെ ഒമ്പത് നിര്‍മ്മാണ പ്ലാന്റുകളുണ്ട്. കൂടാതെ 26 ഡിപ്പോകളും 200 സൂപ്പര്‍ സ്റ്റോക്കിസ്റ്റുകളും 5,000 സ്റ്റോക്കിസ്റ്റുകളും 900 സെയില്‍സ് ഫോഴ്സും ഉള്ള ശക്തമായ വിതരണ ശൃംഖലയും 1.6 ദശലക്ഷം ഔട്ട്ലെറ്റുകളും കമ്പനിക്കുണ്ട്. 

വര്‍ഷങ്ങളായി, ദി ഇന്റര്‍നാഷണല്‍ ടേസ്റ്റ് ആന്‍ഡ് ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്, ബെല്‍ജിയം കാന്‍സ് ലയണ്‍സ് ലണ്ടന്‍, മോണ്ടെ സെലക്ഷന്‍ അവാര്‍ഡ്, മാസ്റ്റര്‍ ബ്രാന്‍ഡ് ദി വേള്‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസ് അവാര്‍ഡ്, ITQI സുപ്പീരിയര്‍ ടേസ്റ്റ് ആന്‍ഡ് ക്വാളിറ്റി അവാര്‍ഡ്, ദി ഇന്റര്‍നാഷണല്‍ ടേസ്റ്റ് ആന്‍ഡ് ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ സുപ്പീരിയര്‍ ടേസ്റ്റ് അവാര്‍ഡ് 2008 എന്നിവ ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ രസ്‌ന നേടിയിട്ടുണ്ട്.

വേള്‍ഡ് അലയന്‍സ് ഓഫ് പാര്‍സി ഇറാനി സര്‍തോസ്റ്റിസിന്റെ (WAPIZ) മുന്‍ ചെയര്‍മാനായിരുന്നു ഖംബട്ട. അഹമ്മദാബാദ് പാഴ്സി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായും ഫെഡറേഷന്‍ ഓഫ് പാഴ്സി സൊരാസ്ട്രിയന്‍ അഞ്ജുമാന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പെര്‍സിസാണ് അദ്ദേഹത്തിന്റെ ഭാര്യ. പിറൂസ്, ഡെല്‍ന, റുസാന്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍ ബിനൈഷ, പേരക്കുട്ടികള്‍ അര്‍സീന്‍, അര്‍സാദ്, അവാന്‍, ആരിസ്, ഫിറോസ, അര്‍ണവാസ്.

Be the first to comment

Leave a Reply

Your email address will not be published.


*