അമല്‍ജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ; അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് മാതാപിതാക്കള്‍

കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍. അമല്‍ജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ആത്മഹത്യയിലേക്ക് നയിച്ചത് അധികൃതരുടെ മാനസിക പീഡനമാണെന്നും, സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ പിടിച്ചു വച്ചിരുന്നു. ഇത് തിരികെ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ നേരിട്ട് കോളേജില്‍ എത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് എന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയ്ക്ക് മേല്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രദ്ധ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*