കുടയംപടിയിലെ വ്യാപാരി ബിനുവിൻ്റെ ആത്മഹത്യ; ബാങ്ക് മാനേജരെ സംരക്ഷിക്കാൻ പോലീസ് ശ്രമമെന്ന് കുടുംബം

കോട്ടയം: കുടയംപടിയിലെ സ്റ്റെപ്‌സ് ഫുട്‌വെയർ ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജർ പ്രദീപിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ബിനുവിൻ്റെ മകൾ നന്ദന ബിനു. കർണാടക ബാങ്കിൽനിന്നും എടുത്ത ലോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ മാനേജർ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയിൽ മനംനൊന്താണ് അച്ഛൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ വോയ്‌സ് കോൾ റിക്കാർഡ് അടക്കമുള്ള തെളിവുകൾ
പോലീസിനു കൊടുത്തിട്ടുള്ളതാണ്.

എന്നാൽ, അച്ഛൻ്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികൾ മൂലമാണെന്നും 12 വർഷം മുൻപ് ഞങ്ങളുടെ മുത്തച്ഛൻ ആത്മഹത്യ ചെയ്തിട്ടുള്ളതിനാൽ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നും വരുത്തിത്തീർത്ത് ബാങ്ക് മാനേജരെ സംരക്ഷിക്കാനുതകുന്ന രീതിയിൽ പോലീസ് അന്വഷണറിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതെന്നും ബിനുവിന്റെ മകൾ പറയുന്നു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*