സിറോ മലബാർ സഭ ഭൂമി ഇടപാട് കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. മൊഴിയെടുക്കലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വില്‍പ്പനയില്‍ കള്ളപ്പണ ഇടപാടുണ്ടായെന്ന പരാതിയിലാണ് ഇഡി നടപടി.

കേസില്‍ പ്രാഥമികമായ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇ.ഡി ഉന്നത തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം സിറോ മലബാര്‍ സഭ മേജര്‍ അര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും. കൂടാതെ ഭൂമിയിടപാട് നടന്ന കാലത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യുറേറ്റര്‍ ഫാദര്‍ പോള്‍ മാടശ്ശേരി, ചാന്‍സിലര്‍ ഫാദര്‍ മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവരെയും ചോദ്യം ചെയ്യും. പാപ്പച്ചന്‍ ആത്തപ്പള്ളി നല്‍കിയ പരാതിയിലാണ് ഇഡി നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*