നാലാം ലോക കേരള സഭ സംഘടിപ്പിക്കാനൊരുങ്ങി കേരള സർക്കാർ; രണ്ട് കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. സഭ നടത്തിപ്പിന് രണ്ട് കോടി അനുവദിച്ചുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി. നാലാമത് ലോക കേരള സഭ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാവും നടക്കുക. നിയമസഭയിലെ മുഴുവൻ അംഗങ്ങളും ലോക്സഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയിൽ പങ്കെടുക്കുക. കേരളത്തിന്റെ വികസന കാര്യങ്ങളും ഭാവി സാധ്യതകളും അജണ്ടയായിട്ടുള്ള സഭയിൽ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള 351 പ്രതിനിധികളുമുണ്ടാകും.

ആകെ രണ്ട് കോടി അനുവദിച്ചതിൽ ഭക്ഷണത്തിന് പത്ത് ലക്ഷവും താമസത്തിന് 25 ലക്ഷവും മാറ്റിവെച്ചു. ലോക കേരള സഭയുടെ വേദിയും വഴിയും അലങ്കരിക്കാൻ 35 ലക്ഷവും പബ്ലിസിറ്റിക്ക് അഞ്ചു ലക്ഷവും വിനിയോഗിക്കും. പരിപാടിയിലേക്ക് വരുന്ന അതിഥികൾക്ക് വിമാന സൗകര്യം ഏർപ്പെടുത്തടുന്നതിന് അഞ്ചു ലക്ഷം നീക്കി വെച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ മറ്റ് പൊതുചിലവിലേക്ക് ഒരു കോടിയും മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷവും നീക്കി വെച്ചു. സഭയുടെ നടത്തിപ്പ് ചുമതലയുള്ള സെക്രട്ടറിയേറ്റിന് 50 ലക്ഷവും സഭയിലെ ശുപാർശ നടപ്പിലാക്കാൻ 50 ലക്ഷവും നീക്കി വെച്ചതായി സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*