മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം

കൽപ്പറ്റ: മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം. മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പോലീസ് എടുത്തു മാറ്റിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്.

ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പോലിസിസുമായി ബലപ്രയോഗം നടത്തി ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു.

യുഡിഎഫും എൽഡിഎഫും വർഗീയത പ്രചരിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വർഗീയത പരത്തുകയാണ്. പ്രതിപക്ഷം അതിന് കൂട്ടുനിൽക്കുകയാണ്. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ മാത്രമാണ് എൽഡിഎഫും യുഡിഎഫും കാണുന്നത്. എല്ലാ വിഭാഗത്തിനും നീതി ലഭിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കേരളത്തിൽ ക്രൈസ്തവ വിഭാഗത്തിനോട് വിവേചനം തുടരുകയാണ്.

സർക്കാരിന് തെറ്റുപറ്റിയതിനാലാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കെതിരേ നടപടിയെടുത്തത്. ശ്രീരാമൻ്റെ പടം പൂരത്തിൽ കുടമാറ്റത്തിന് വെക്കുന്നതും മഠത്തിൽ വരവ് തടഞ്ഞതും എന്തിനാണ്. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും അല്ലാതെ ചെഗുവേരയുടെ കുട ഉയർത്തണമെന്നാണോ സി പി ഐ എം പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*