
ലണ്ടൻ: ലണ്ടൻ യുകെയിൽ ബ്രിട്ടിഷ് സമ്മർ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാർച്ച് 30 പുലർച്ചെ മുതൽ സമയം മാറുന്നു. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്.
ഞായറാഴ്‌ച മുതൽ സായാഹ്‌നങ്ങളിൽ പകൽ വെളിച്ചം കൂടുതൽ നേരം നീണ്ടു നിൽക്കുന്നതിനാൽ ദൈർഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക. ഇന്ത്യയുമായി ഇനി മുതൽ നാലര മണിക്കൂർ സമയ വ്യത്യാസം ആണ് ഉണ്ടാവുക. നേരത്തെ അഞ്ചര മണിക്കൂർ പിറകിലായിരുന്നു.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോൾ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതൽക്കാണ് ബ്രിട്ടനിൽ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബിൽഡർ ആയിരുന്നു ഇതിനു പിന്നിൽ. വേനൽ കാലത്ത് സൂര്യൻ ഉദിച്ച ശേഷവും ആളുകൾ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകൽ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിർദേശിച്ചത്. പിന്നീട് എല്ലാ വർഷവും സമയമാറ്റം ആവർത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.
Be the first to comment