എന്ന്‌ തീരും ഈ ദുരിതം?; വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ്; ഫണ്ട് അനുവദിച്ചിട്ടും രക്ഷയില്ല

അതിരമ്പുഴ:  വേലംകുളം ലിസ നടയ്ക്കപ്പാലം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി.  മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുന്നതോടെ പിന്നെ പറയുകയും വേണ്ട. പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ, ഇതുവഴിയുളള യാത്രയും ദുർഘടം പിടിച്ചതായി. കൂടാതെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ട് ലഭിച്ചിട്ടും അനങ്ങാപ്പാറ നയത്തിലാണ് അധികൃതർ.

വെള്ളപ്പൊക്ക സമയത്ത് നടക്കപ്പാലത്തിന്റെ താഴെയുളള റോഡിൽ രണ്ടര അടിയോളം വെള്ളം റോഡിൽ കയറാറുണ്ട്. ഈ സമയങ്ങളിൽ ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡിലൂടെ കടന്നു പോകാൻ സാധിക്കില്ല. പഞ്ചായത്ത് അധികൃതരോട് റോഡ് നന്നാക്കുന്നതിനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ല.

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് വൈകുന്നേരം 5ന് വേലംകുളം കുരിശുപളി ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിട്ടുണ്ട്. ധർണ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും. ആം ആദ്മി പാർട്ടി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിക്കും. എ.എ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ, സജി ഇരുപ്പുമല, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, പി.ജെ ജോസഫ് പാക്കുമല, ബെന്നി ലുക്കാ മ്ലാവിൽ, വർഗീസ് മഞ്ചേരികളം, ജോയി ചെമ്പനാനി, ത്രേസ്യാമ്മ അലക്സ് മുകളേൽ, ലൂസി തോമസ് ചെറുവളിപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*