എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം ; റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പുരാോ​ഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി. ഡിസംബർ 12-ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശം നൽകി.

 പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് എഡിജിപിക്കെതിരേയുംയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര നാ​ഗരാജുവിന്റെ ഹർജി പരി​ഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം.

 നിലവിൽ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചു. സമാനമായ പരാതിലാണ് അന്വേഷണമെന്ന് ചൂണ്ടികാട്ടിയ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ പുരോ​ഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടത്.

 അതേസമയം, മരംമുറി, ഫോൺചോർത്തൽ, മാമി തിരോധാനം, ആർഎസ്എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സമർപ്പിക്കുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*